ചണ്ഡാലഭിക്ഷുകി · Marginalia ClubTranslate
ചണ്ഡാലഭിക്ഷുകി
A poem by Kumaran Asan
പണ്ടുത്തരഹിന്ദുസ്ഥാനത്തിൽ വൻപുകഴ്-
കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ,
രണ്ടായിരത്തഞ്ഞൂറാണ്ടോളമായ്-വെയിൽ
കൊണ്ടെങ്ങും വാകകൾ പൂക്കുന്നാളിൽ
ഉച്ചയ്ക്കൊരുദിനം വന്മരുവൊത്തൊരു
വിച്ഛായമായ വെളിസ്ഥലത്തിൽ
കത്തുന്നൊരാതപജ്വാലയാലർക്കനെ
സ്പർദ്ധിക്കും മട്ടിൽ ജ്വലിച്ചു ഭൂമി
അദ്ദിക്കിലൂടെ കിഴക്കുനിന്നേറെ നീ-
ണ്ടെത്തുമൊരുവഴി ശൂന്യമായി
സ്വച്ഛതരമായ കാനൽപ്രവാഹത്തിൻ

@kumaran_asan
The poet of the Malayalam renaissance. His khandakavyas brought philosophy, love, and social reform into modern Malayalam verse.
നീർച്ചാലുപോലെ തെളിഞ്ഞു മിന്നി
ദൂരെപ്പടിഞ്ഞാറു ചാഞ്ഞ വിൺഭിത്തിയിൽ
നേരെയതു ചെന്നു മുട്ടും ദിക്കിൽ
ഉച്ചമായങ്ങൊരു വന്മരം കാണുന്നു
നീലക്കല്ലൊത്തു മിനുത്തോരിലകൾ തൻ
മേലെ തൂവൈരത്തിൻ കാന്തി വീശും
ചണ്ഡാംശുരശ്മികളാലൊരു വാർവെള്ളി-
മണ്ഡലം ചൂടുന്നുണ്ടമ്മുകിൽമേൽ
പച്ചിലച്ചില്ലയിൽ ചെപ്പടിപ്പന്തുപോൽ
മെച്ചമായ് പറ്റും ഫലം നിറഞ്ഞും
ഭൂരിശാഖാഗ്രത്താൽ വിണ്ണും വേടിൻ ചാർത്താൽ
പാരും വ്യാപിച്ചു പടർന്നു നിൽക്കും
പേരാൽ മരമാണതായതിൻ പത്രത്തിൻ
ഘോരതപം ഭയപ്പെട്ടേറെപ്പക്ഷികൾ
ചൂടാർന്നു തൊണ്ട വരണ്ടിട്ടിവയൊന്നും
പാടാനൊരുങ്ങുന്നില്ലെന്നല്ലഹോ;
വാടിവലഞ്ഞു ഞരമ്പുതളർന്നിര-
തേടാനുമോർക്കുന്നില്ലിക്ഖഗങ്ങൾ
വട്ടം ചുഴന്നു പറന്നു പരുന്തൊന്നു
ചുട്ടുപോം തൂവലെന്നാർത്തിയോടും
ചെറ്റിട വേകും നടുവിണ്ണു വിട്ടിതാ
പറ്റുന്നുണ്ടാലിതിൻ തായ്കൊമ്പില്ന്മേൽ
വേട്ടയതും തുടങ്ങുന്നില്ലതിനെയും
കൂട്ടാക്കുന്നില്ല കുരുവിപോലും
ഹന്ത! തടിതളർന്നാർത്തി കലരുന്ന
വ്യാസമിയന്നോരീയൊറ്റ മരക്കാട്ടിൻ
വാസാർഹമായ മുരട്ടിൽ ചുറ്റും
ഭാസിക്കുന്നുണ്ടു, തൊലിതേഞ്ഞ വൻവേരാ-
ഓരോരിടത്തിൽ പൊതിയഴിച്ചുള്ള പാഴ്-
പാറിക്കിടപ്പുണ്ടു, കാലടിപ്പാതക-
ളോരോന്നും വന്നണയുന്ന ദിക്കിൽ
മുട്ടും വഴികൾതൻ വക്കിലങ്ങുണ്ടൊരു
കട്ടിക്കരിങ്കൽ ചുമടുതാങ്ങി;
ഒട്ടടുത്തായ് കാണുന്നുണ്ടൊരു വായ്ക്കല്ലു
നേരെ കിഴക്കേപ്പെരുവഴിവിട്ടുള്ളോ-
ആരോ നടന്നു കുഴഞ്ഞു വരുന്നുണ്ടു;
ചാരത്താ, യാളൊരു ഭിക്ഷുവത്രേ
മഞ്ഞപിഴിഞ്ഞു ഞൊറിഞ്ഞുടുത്തുള്ളൊരു
മുണ്ഡനം ചെയ്തു ശിരസ്സും മുഖചന്ദ്ര-
ദീർഘവൃത്താകൃതിയാം മരയോടൊന്നു
ദീർഘമാം വാമഹസ്തത്തിലേന്തി
ദക്ഷിണഹസ്തത്തിലേലും വിശറിപ്പൊൻ-
പക്ഷമിളക്കിയൊട്ടൊട്ടു വീശി
ഉറ്റ മരത്തണലെത്തുന്നു ഭിക്ഷുവൊ-
ഓടും വിശറിയും വൃക്ഷമൂലത്തിൽവ-
ച്ചാടൽകലർന്നൊരു ഫുൽക്കരിച്ചു
ആടത്തുമ്പാലെ വിയർപ്പു തുടച്ചു ക-
ണ്ണോടിച്ചു യോഗി കിണറ്റിൻ നേരേ
അപ്പൊഴുതങ്ങൊരു പെൺകൊടിയാൽ ചെറു-
ചെപ്പുക്കുടമൊന്നരയ്ക്കു മേലിൽ
അഞ്ചിതമായ് വളമിന്നുമിടം കര
പിഞ്ചുലതകൊണ്ടു ചുട്ടിച്ചേർത്തും,
വീശും വലംകരവല്ലിയിൽ പാളയും
പാശവും ലീലയായ് തൂക്കിക്കൊണ്ടും
ചെറ്റു കുനിഞ്ഞു വലം ചാഞ്ഞ പൂമേനി
ചുറ്റിമറച്ചു ചെങ്കാന്തി തേടും
പൂഞ്ചേല തൻ തല പാർശ്വത്തിൽ പാറിച്ചും,
ചാഞ്ചാടിവയ്ക്കുമടിത്തളിരിൽ
ലോലപ്പൊമ്പാദസരത്തിലെക്കിങ്കിണീ
ജാലം കിലുങ്ങി മുഴങ്ങുമാറും
മന്ദമടുത്തുള്ളോരൂരിൽ നിന്നോമലാൾ
കാക്കയും വന്നൂ പനമ്പഴവും വീണെ
ന്നാക്കമാർന്നൂ ഭിക്ഷു ശുഷ്ക്കകണ്ഠൻ;
സത്തർക്കഴലിലഥവാ തുണയ്ക്കുവാ-
നെത്തും നിയതിയോരോ വടിവിൽ!
തൂമതേടും തൻ പാള കിണറ്റിലി-
ട്ടോമൽ ക്കൈയാൽ കയറു വലിച്ചുടൻ
കോമളാംഗി നീർ കോരി നിന്നീടിനാൾ
ശ്രീമാനബ്ഭിക്ഷുവങ്ങു ചെന്നർത്ഥിച്ചാൻ;
“ദാഹിക്കുന്നു ഭഗിനീ, കൃപാരസ-
മോഹനം കുളിർ തണ്ണീരിതാശു നീ
ഓമലേ, തരു തെല്ലെ”ന്നതു കേട്ടൊ-
രാ മനോഹരിയമ്പരന്നോതിനാൾ:-
“അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ?
നീചനാരിതൻ കൈയാൽ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ?
കോപമേലരുതേ; ജലം തന്നാലും
പാപമുണ്ടാ മിവളൊരു ചണ്ഡാലി;
ഗ്രാമത്തിൽ പുറത്തിങ്ങു വസിക്കുന്ന
‘ചാമർ’ നായകൻ തന്റെ കിടാത്തി ഞാൻ
ഓതിനാൻ ഭിക്ഷുവേറ്റം വിലക്ഷനായ്
“ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,
ചോദിക്കുന്നു നീർ നാവുവരണ്ടഹോ!
ഭീതിവേണ്ടാ; തരികതെനിക്കു നീ”
എന്നുടനെ കരപുടം നീട്ടിനാൻ
പിന്നെത്തർക്കം പറഞ്ഞില്ലയോമലാൾ;
തന്വിയാണവൾ കല്ലല്ലിരുമ്പല്ല!
കറ്റക്കാർക്കൂന്തൽ മൂടിത്തലവഴി
മുറ്റുമാസ്യം മറഞ്ഞുകിടക്കുന്ന
ചാരുസാരിയൊതുക്കിച്ചെറുചിരി
ചേരും ചോരിവാ ചെറ്റു വിടർത്തവൾ
പാരം വിസ്മയമാർന്നു വിസ്ഫാരിത
താരയായ് ത്തെല്ലു നിന്നു മയ്ക്കണ്ണിയാൾ
ചോരച്ചെന്തളിരഞ്ചുമരുണാംശു
പൂരത്താൽ മേനി മൂടിപ്പുലർച്ചയിൽ
വണ്ടിണ ചെന്നു മുട്ടി വിടർന്ന ചെ-
ന്തണ്ടലരല്ലി കാട്ടി നിൽക്കും പോലെ
പിന്നെക്കൈത്താർ വിറയ്ക്കയാൽ പാളയിൽ
ചിന്നിനിന്നു തുളുമ്പി മനോജ്ഞമായ്
മദ്ധ്യം പൊട്ടി നുറുങ്ങി വിലസുന്ന
ശുദ്ധക്കണ്ണാടി കാന്തി ചിതറും നീർ
ആർത്തിയാൽ ഭിക്ഷു നീട്ടിയ കൈപ്പൂവിൽ
വാർത്തുനിന്നിതേ മെല്ലെക്കുനിഞ്ഞവൾ
പുണ്യശാലിനി, നീ പകർന്നീടുമീ
തണ്ണീർതന്നുടെയോരോരോ തുള്ളിയും
അന്തമറ്റ സുകൃതഹാരങ്ങൾ നി-
ന്നന്തരാത്മാവിലർപ്പിക്കുന്നുണ്ടാവാം;
ശിക്ഷിതാത്മനിർവ്വാണരിലഗ്ര്യനീ;
ഭിക്ഷുവാരെന്നറിവീല ബാലേ നീ;
രക്ഷാദക്ഷമാം തൽ പ്രസാദം, നിന്നെ
പ്പക്ഷേ വേറാളായ് മാറ്റുന്നുമുണ്ടാവാം
അഞ്ജലിതന്നിലർപ്പിച്ചു തന്മുഖ-
കുഞ്ജം ഭിക്ഷു കുനിഞ്ഞുനിന്നാർത്തിയാൽ,
വെള്ളിക്കമ്പികണക്കെ തെളിഞ്ഞതി-
നുള്ളിൽവീഴും കുളിർവാരിതൻ പൂരം
പാവനം നുകരുന്നു തൻ ശുദ്ധമാം
ഭാവി വിഞ്ജാനധാരയെന്നോർത്തപോൽ;
ആ മഹാർനാർന്ന സംതൃപ്തി കണ്ടഹോ!
കോൾമയിർക്കൊണ്ടു നിൽക്കുന്നു പെൺകൊടി
ആമയംതീർന്നു; പോരും നീരെന്നവൻ
വാമഹസ്തമുയർത്തി വിലക്കുന്നു
സാദം തീർന്നു സിരകളുണർന്നുടൻ
ഭിക്ഷുവര്യൻ നിവർന്നു, കടചോന്നു
പക്ഷ്മളങ്ങളാം നീണ്ടമിഴികളാൽ
നന്ദിയോലവേ, തന്നുപകർത്തിയാം
സുന്ദരാംഗിയെ നോക്കിയരുൾചെയ്തു;
“നിർവ്വാണനിധി കണ്ട മഹാസിദ്ധൻ
സർവ്വലോകൈകവന്ദ്യൻ ദയാകുലൻ
ഗുർവ്വധീശനനുഗ്രഹിക്കും നിന്നെ
പ്പർവ്വചന്ദ്രവദനേ, ഞാൻ പോകുന്നു”
എന്നുവീണ്ടുമായാൽക്കടലാക്കാക്കി
ചൊന്ന ദിക്കിലിരിപായി സൌഗതൻ
മന്ദം കാട്ടറവെത്തിദ്ദാഹം, തീർത്തു
പിന്നെച്ചെമ്മേയങ്ങാസനം ബന്ധിച്ചു
ധന്യൻ ധ്യാനമിയന്നു വിളങ്ങിനാൻ
സദ്ഗുരുവായ മാരജിത്തെന്നപോൽ
തൻകുടവും നിറച്ചു തുടച്ചതു
മങ്കമാർമണി മാറ്റിവച്ചങ്ങവൾ,
പ്പാളയിൽ ചേർത്തു സജ്ജമാക്കീടിനാൾ
പോകുവാനോങ്ങിയെങ്കിലും പെൺകിടാ-
വാഞ്ഞങ്ങൊട്ടലസയായ് ചുറ്റിനാൾ
അന്തികത്തിങ്കൽ പൂത്തുമനോജ്ഞമായ്
അന്തിവാനിന്നകന്നോരു കോണുപോൽ
ചന്തമാർന്നങ്ങു നിൽക്കും ചെറുവാക-
ചാരത്തെത്തിയോരോമനപ്പൂങ്കുല
പാരാതാഞ്ഞൊടിച്ചായതു നോക്കിയും
ചാരുനേത്ര മരത്തിലിടത്തുതോൾ
ചാരിച്ചാഞ്ഞു ചരിഞ്ഞമിഴികളാൽ
ദൂരെ മേവുന്ന ഭിക്ഷുവിനായ് കരും-
താരണിമാല മോഘമായ് നിർമ്മിച്ചും
പാരിലൊറ്റകാലൂന്നി നിലകൊണ്ടാൾ
മാരദൂതിപോൽ തെല്ലിട സുന്ദരി
വെയിൽമങ്ങി, ചൂടുമൊട്ടൊട്ടൊതുങ്ങി
സ്വയമെഴുന്നേറ്റുടൻ ഭിക്ഷു പോയി<
വിലയേറുമെന്തോ കളഞ്ഞുകേഴും
നിലയാർന്നബ്ബാലയും വീടുപൂകി
അവൾ പിന്നെയത്യന്തഖിന്നയായി
അവശയായ് പ്രത്യക്ഷഹേതുവെന്യേ
അഴുതവൾ കോണിലൊതുങ്ങിയെങ്ങും
പൊഴുതുപോകാതായി ബുദ്ധിമുട്ടി
ചിറകറ്റ മിന്നാമിനുങ്ങുപോലെ
യറുപകൽ നീങ്ങിയിഴഞ്ഞിഴഞ്ഞു
പൊറുതിയുണ്ടായില്ല രാവിലമ-
ച്ചെറുമിയന്നുണ്ടില്ലുറങ്ങിയില്ല
അഴകേറും ഭിക്ഷുവുമപ്പേരാലും
മിഴിയടച്ചെന്നാലുമല്ലെന്നാലും
തനിയെ തുടർന്നെഴും ചിന്ത നിർത്താൻ
തനുഗാത്രിയാളായില്ലെന്നല്ലഹോ,
നെടുരാത്രി നീങ്ങാഞ്ഞു നിർവ്വേദത്താൽ
പിടയും തൻ ശയ്യയിൽ പേലവാംഗി
ഝടിതിയെഴുന്നേറ്റവളിരിക്കും
ഉടനേ പോയ് വാതിൽ തുറന്നുനോക്കും
ഇരവിനെ നിന്നു ശപിക്കും തന്വി
തിരിയെക്കിടക്കയിൽ പോയി വീഴും
ജ്വരസംഭ്രമത്താലോയെന്നവണ്ണം
വിപുലമാം പുണ്യവികാസത്താലേ
കുറുനരിയും പിന്നെ യകൂമൻതാനു-
മറിയിക്കും യാമങ്ങളെണ്ണിയെണ്ണി
തിറമെഴും കാഹളം കേൾക്കയായി
ശയനം വെടിഞ്ഞു നനഞ്ഞു വീർത്ത
നയനാംബുജങ്ങൾ തുടച്ചു തന്വി;
ഉടനെ മുറിതുറന്നുമ്മറത്തൊ-
രടിവെച്ചൊട്ടാഞ്ഞു വെളിക്കു നോക്കി
പടിമേലവൾ തെല്ലിരുന്നു പിന്നെ
നെടുവീർപ്പിട്ടൊട്ടു മുറ്റത്തിറങ്ങി,
ഉടയോരുണർന്നു കാണുമ്മുമ്പെങ്ങോ
വിടകൊള്ളാനോങ്ങുന്ന പോലെ തന്നെ
പരിചിലവൾ നട വിട്ടു പോന്ന-
പ്പുരയുടെ പിന്നിലൊതുങ്ങിനിന്നു
പുറവേലിതൻ പടർപ്പിന്മേലപ്പോൾ
ചെറുവണ്ണാത്തിപ്പുള്ളുണർന്നുപാടി,
തളിർ വിടർന്നുള്ള മരംതലോടി
ക്കുളിർവായുവൂതി കിഴക്കുനിന്നും;
പ്രവിരളതാരയാം പൂർവ്വദിക്കിൻ
കവിളും വിളറിത്തുടങ്ങിമെല്ലെ
ങ്ങിടവഴിയെത്തുന്നു കാതരാക്ഷി,
ഇടരാർന്നു വീണ്ടും തിരിഞ്ഞുനിന്നു
ഝടിതി വീക്ഷിക്കുന്നു സ്നേഹശീല
ഒടുവിൽ ജനിച്ചഹോ താൻ വളർന്ന
കുടിലോടു യാത്ര ചോദിക്കുമ്പോലെ
സ്ഫുടമിവൾ നീരിനല്ലിപ്പോൾ പോന്നു;
കുടമില്ല, സന്നാഹമൊന്നുമില്ല
അതുമല്ലവളങ്ങു ചുറ്റും തെണ്ടി
വിധുരയായ് ഭിക്ഷുവിൻ പാദമുദ്ര
ക്ഷിതിയിൽ കണ്ടാശു സൂക്ഷിച്ചുനോക്കി
നിധിചോരപോലെ കുനിഞ്ഞിരുന്നു
യതിവര്യൻ തണ്ണീരിനായ്ത്തലേന്നാ-
ളെതിരേ നീട്ടിക്കണ്ട കൈത്താർ തന്റെ
മൃദുപാടലാഭതന്നോർമ്മ നൽകും
പ്രതിനവാർക്കാംശുക്കൾ തട്ടിച്ചോന്നു
പുതുരക്തമോടി വിളങ്ങും സാക്ഷാൽ
പുളകിതഗണ്ഡയായ് താണു ഭൂവി-
അധരം തുടുത്തു തുളുമ്പുമാറും
അതിനെയിതാ തന്വി ചുംബിക്കുന്നു
വിരവിലെഴുന്നേറ്റുടൻ നടന്ന-
പ്പെരുവഴിയെത്തുന്നു പേശലാംഗി;
പതറുന്നു പെൺകൊടി ദൂരെയെത്തി?
യതിപുംഗവന്റെ വഴിതുടർന്നീ-
മതിമുഖി പോകയാം തർക്കമില്ല
അഴലാർന്നിവളഹോ സ്വാമി തന്റെ
വഴിയോരും ശ്വാവിന്റെ നാസയ്ക്കേലും
അനഘമാം ശക്തിയില്ലാഞ്ഞിദാനീ-
തനതിന്ദ്രിയത്തെശ്ശപിക്കുന്നുണ്ടാം
അഴകിൽ പൂർവ്വാഹ്നശ്രീ തങ്കച്ചാറാൽ
മെഴുകുന്നോരപ്പാതയുടെ പിന്നെ
വഴിപോക്കർ ചൊല്ലിയറിഞ്ഞു വേഗം
പിഴയാതെ ശ്രാവസ്തി പട്ടണത്തിൽ
പ്പടരിവതിങ്ങും വൻവേലി ചൂഴ്ന്നു
കരിവാർശിലയാൽ തീർത്തുള്ള രണ്ടു
കരിവരർ കാക്കും പൂങ്കാവിൻ ദ്വാരം
ഇരുപുറവുമത്തി, തേന്മാവു, ഞാവൽ
സുരുചിരച്ഛായം വളർന്നു ശാന്ത-
അവളുള്ളിൽപ്പോയന്തർമന്ദിരത്തിൽ
നിവസിക്കും ഭിക്ഷുക്കൾതന്നെക്കണ്ടാൾ
വിവരങ്ങൾ ചോദിച്ചാളങ്ങങ്ങെത്തി
അകലെനിന്നെത്തുമിവളങ്ങുള്ളോ-
രകളങ്കർക്കമ്പേലും പെങ്ങളല്ലോ?
മുകിൽവേണിക്കസ്ഥലമാഹാത്മ്യം താൻ
പകുതിമോഹം തീർത്തിരിക്കുമിപ്പോൾ
പരിസരശക്തിഗുണത്താൽ മർത്ത്യർ
പരിശുദ്ധരാകും പാപിഷ്ഠർപോലും
ജഗദേക ധർമ്മപിതാവു സാക്ഷാൽ
ഭഗവാൻ തഥാഗതൻ സാന്നിദ്ധ്യത്താൽ
പരിപാവനമാക്കിച്ചെയ്തിരുന്നു
ഗുരുദേവരെക്കാണ്മാൻ പൂർവ്വാരാമ-
വരവിഹാരത്തിൽ നിന്നിങ്ങുപോരും
സുവിദിതൻ “ആനന്ദ”ഭിക്ഷുവത്രേ
അവൾ തണ്ണീർ നൽകിയ യാത്രക്കാരൻ
സവിധത്തിലമ്പിയന്നാനയിച്ചാൻ
ബ്ഭുവനഗുരുപാദരെങ്ങു? പാർത്താൽ
പരമോദാരന്മാർ കാണ്മീല നൂനം
മണി മണ്ഡപത്തിന്റെ പൂമുഖത്തിൻ
ക്ഷണമെഴുന്നള്ളി നിന്നീടും രൂപം
പുരുഷസൌന്ദര്യത്തിൻ പൂർണ്ണാഭോഗം
സുഭഗനാനന്ദൻ മിന്നാമിനുങ്ങായ്
പ്രഭമങ്ങുമത്ഭുത തേജ:പുഞ്ജം
യ്യെതിരേ മഹാത്മാവെക്കണ്ടു ഞെട്ടി
അവശയായ് സംഭ്രമമാർന്നുനിന്നു
പുതുദീപം മുമ്പിൽ പതംഗിപോലെ
കതിരവൻ മുമ്പിൽ ധരിത്രിപോലെ
നിഗമരത്നത്തിന്റെ മുൻപിൽ യുക്തി-
അചലമാം ബോധം മുമ്പപ്രഗത്ഭ-
വിചികിത്സപോലെയും, വിഹ്വലാംഗി
നതിവിശ്വാസം ബാലയ്ക്കേകുംവണ്ണം
സദയം തൻ തൃക്കണ്ണവളിൽ ചാഞ്ഞു
മൃട്ടുലസ്ഫീതാർദ്രയായ് മംഗളമാം
“മകളെ, നീ പോന്നതു ഭംഗിയായി
സകലമറിഞ്ഞു നാം കാര്യം ഭദ്രേ!
ക്കനിവാർന്നു വത്സേ! നീ ദാഹം തീർത്തു;
ജനിമരണാർത്തിദമാകും തൃഷ്ണ-
യിനി നിനക്കുണ്ടാകാതാകയാവൂ”
സ്സുവിമല ധർമ്മോപദേശം ചെയ്തു
അവളെത്തൻ ഭിക്ഷുകീ മന്ദിരത്തിൽ
നിവസിച്ചുകൊൾവാനുമാജ്ഞാപിച്ചു;
തിരിയേയകത്തെഴുന്നള്ളിനാന-
അരിയ നീർത്താർമൊട്ടേ, നിൻ തലയിൽ
സ്ഫുരിതമാം തൂമഞ്ഞിൻതുള്ളി തന്നിൽ
അരുണൻ നിർമ്മിച്ചൊരപ്പത്മരാഗം
പൊരുളാകില്ലീയർക്കദീപ്തിതന്നിൽ
അതുമല്ല മൂത്തേലും ബിന്ദു മാഞ്ഞു
സുധയൂറും നിൻകരൾക്കാമ്പിൽ മെല്ലെ;
ദിവസം പുലർന്നു വിടർന്നിനി നീ-
“ഭിക്ഷുണീ” മന്ദിരം തന്നിൽ ബുദ്ധ-
ശേഷം “ശ്രമണി”മാരേലും ശുദ്ധ
അഷ്ടാംഗമാം ധർമ്മമാർഗ്ഗം-ബാല
ആനന്ദനിർവ്വാണം ചെയ്യൊ കാമ-
കൃത്യങ്ങൾ കാലം തെറ്റാതെ, അവൾ
സ്നിഗ്ദ്ധശിലകൾപടുത്തു പരി
കൈയ്യിൽ ചെറുകുടം താങ്ങി-മറ്റു
കോരും ജലമവൾ, പോയി ച്ചെന്നു
മുറ്റത്തെഴുന്ന പൂവല്ലി-നിര
മുറ്റും രസത്തിൽ നനയ്ക്കും
പാവനശീലയാൾ പിന്നെ-ദ്ദന്ത-
വായ്ക്കും കൂതുഹലമാർന്നു-നല്ല
ശ്ലാഘ്യരാം ധർമ്മമാതാക്കൾ-തന്റെ
കാൽക്കൽ വച്ചമ്പിൽ വണങ്ങും
ശ്രദ്ധയാർന്നങ്ങിരുന്നോരോ-ധർമ്മ
മദ്ധ്യാഹ്നമായാൽ വിളമ്പീ-ടുംനൽ
ശുദ്ധമാം ‘ഭിക്ഷ’ യശിക്കും
ഇങ്ങനെ കാലംനയിച്ചു-സ്നേഹം
ഏകാന്തസൌഖ്യമായ് ബാല-സ്നേഹം
അമ്മമന്ദിരത്തിൽ വസിക്കും-പല
മേന്മയെഴും രാജ്ഞിമാർക്കും
ബ്രാഹ്മണ ‘ഭിക്ഷുണി’മാർക്കു-വൈശ്യ
മാന്മിഴിമാർക്കുമല്ലാർക്കും
ഏറു ഗുണം കണ്ടവൾമേൽ-പ്രീതി
“നിർണ്ണയം കാലം മറിഞ്ഞു-വര
മുണ്ഡനം ചെയ്കയാലിന്നു-ശുദ്ധ
താണ ചെറുമിയൊന്നിച്ചായ്-അവർ
ക്കൂണുമിരിപ്പും കിടപ്പും;
കാണി കൂസാതായി വെപ്പും ശാസ്ത്ര
പാരിൽ യജ്ഞങ്ങളില്ലാതായ്-ദേവ-
ഇങ്ങനെയൊക്കെയുരച്ചും-അതിൽ
തങ്ങും വിപത്തു വർണ്ണിച്ചും
ക്ഷത്രിയഗേഹത്തിൽ ചെന്നു കാര്യ-
മത്രയും കേൾപ്പിച്ചുനിന്നു
ചെട്ടിമാരെച്ചെന്നിളക്കി-വാർത്ത
എന്തിനു വിസ്തരിക്കുന്നു-ജന-
വാദരായ് മന്ത്രിസഭയിൽ-കാര്യം
ധന്യൻ പ്രസേനജിത്തെന്നു-പുകഴ്
കല്പിച്ചിതോർത്തന്നൃപാലൻ-പിന്നെ
ശങ്ക ഉണർത്താമതല്ലാ-തുണ്ടോ
സർവ്വജ്ഞനല്ലോ ഭഗവാൻ ധർമ്മം
പിന്നെത്തിരുവിഹാരത്തിൽ-ദൂത
വേഴ്ചയിൽ സമ്മതം വാങ്ങി-കൂടി
ക്കാഴ്ചയ്ക്കെല്ലാരുമൊരുങ്ങി
പിറ്റേന്നപരാഹ്നമായി-വിണ്ണു
മന്നിന മലിനമുഖത്തിൽ നിത്യം
ദൂരെക്കിഴക്കേ നിരത്തിൽ-ഉടൻ
മങ്ങും ദിനജ്വാല മേലേ-പൊടി
ഓരോ വഴിയായ് ഞെരുങ്ങി-ജ്ജന
ഉൽക്ഷിപ്തഖഡ്ഗം തിളങ്ങും-അംഗ-
തൽക്ഷണം വാതുക്കലെത്തി-മാർഗ്ഗ-
സംഘാരാമത്തിൽ വളർന്ന വൃക്ഷ-
ദുർവ്വാഭിരാമച്ഛവിയിൽ നീണ്ടു
ഉള്ളിലത്തെ നടക്കാവിൽ-കാറ്റിൽ
കോമളമായ് മേൽ കുറുക്കേ-ചേർത്ത
ഒപ്പമായ്ത്തല്ലിമിനുക്കി-യെങ്ങും
ചെന്നുടൻ വാതുക്കൽ നിന്നു നൃപ
അന്യോന്യമാചാരം ചെയ്തു-പിന്നെ
പുക്കിതു പുണ്യാരാമത്തിൽ-പൌര
ജോഷംനടന്നു നരേന്ദ്രൻ മിത-
മഞ്ഞക്കിളി മിന്നൽപോലെ-ഞാവൽ
പാലമേൽ പാതി കരേറി-അണ്ണാൻ-
കൂടെക്കൂടെത്തിരുമേനി തിരി-
ഞ്ഞോടിച്ചു കണ്ണിതിലെല്ലാം
ഉള്ളിൽ ത്തൈമാതളത്തോപ്പിൽ-തൊണ്ടു-
മാണിക്യഖണ്ഡങ്ങൾകൊത്തി-ത്തിന്നൊ
“ബുദ്ധം ശരണം ഗച്ഛാമി:-എന്ന
ഇമ്പം കലർന്നതു കേട്ടു ഭക്തൻ
തൽക്ഷണമെല്ലാരുമെത്തി-യങ്ങാ
പൊൻമുകിൽച്ചാർത്തുകൾ നീക്കി യുദി
പ്പട്ടാടതൂങ്ങ്നും പൊൻകൈകൾ
മിന്നി ക്ഷണം കൂറ പാടി-നിൽക്കും
പിന്നെ വിചിത്രാസ്തരത്തിൽ-ദേവൻ
താനും വിരിപ്പിലിരുന്നാൻ-ശുദ്ധ
മറ്റു ജനങ്ങളും വന്നു-വന്ദി
ച്ചുറ്റതാം സ്ഥാനത്തിരുന്നു
കോലായിലുമാസ്തൃതമായ്-വ്യാസ
ശാലതൻ വാമപാർശ്വത്തിൽ-ഖ്യാതി
ദക്ഷിണപാർശ്വത്തതുപോൽ-പോന്നു
അന്തിപ്പൊന്മേഘാംബരമാർന്നൊളി
മദ്ധ്യത്തിൽ വീരാസനസ്ഥൻ-പരി-
ബുദ്ധൻ തിരുവടി തന്നെ-നൃപ-
സംഗതി തന്റെ ലഘുത്വം-കൊണ്ടു
കൈക്കൊള്ളും ഭൂപനെനോക്കി-സ്വയം-
‘വത്സ, മാതംഗിയെച്ചൊല്ലി-വിചി-
എന്തു പറവൂ! എന്തോർപ്പൂ-ജാതി
ക്രോധിച്ചു ജന്തു പോരാടും-സ്വന്ത-
വല്ലിതന്നഗ്രത്തിൽനിന്നോ-ദ്വിജൻ
അജ്ജാതി രക്തത്തിലുണ്ടോ?-അസ്ഥി
ചണ്ഡാലിതന്മെയ് ദ്വിജന്റെ-ബീജ-
പുണ്ഡ്രമോ പൂണുനൂൽതാനോ-ശിഖാ-
അക്ഷരബ്രഹ്മം ദ്വിജന്മാർ സ്വയം
എല്ലാ ക്രീമികളുംപോലെ-ജനി-
ച്ചില്ലാതാം മർത്ത്യരെയെല്ലാം
മുട്ടയായും പുഴുവായും; - നിറം
ചട്ടറ്റ വിണ്ണിൽ പറന്നു മലർ
നാമ്പും കുരുമൊട്ടും വർണ്ണം-പൂണ്ട
നെല്ലിൻ ചുവട്ടിൽ മുളയ്ക്കും-കാട്ടു
ശങ്ക വേണ്ടൊന്നായ് പുലർന്നാൽ-അതും
സിദ്ധമതിന്നു ദൃഷ്ടാന്തം-അസ്മൽ
സത്യധർമ്മങ്ങൾക്കെതിരാം-ശാസ്ത്രം
നാളത്തെശാസ്ത്രമതാവാം-അതിൽ
എന്തിനെന്നുമെങ്ങോട്ടെന്നു-സ്വയം
അന്ധകാരപ്രാന്തരത്തിൽ കഷ്ടം!
ലക്ഷം ജന്മങ്ങൾ കഴിഞ്ഞാൽ-ജന്തു
എന്നെത്തുടർന്നെഴും നീണ്ട ജന്മ
പിന്നിലെക്കണ്ണിയോരോന്നിൽ-പൊങ്ങി
മിന്നിയെന്നെത്തന്നെ കാൺമൂ
ഓടും, മുയൽകൂറ്റനായും,-മരം-
തേടും കരിമ്പുലിയായും-വേട്ട
ജന്തുക്കളൊക്കെയീവണ്ണം-ശ്രീമൻ
ചിതിക്കിലൊന്നായ് വരുന്നൂ-പിന്നെ
ന്തന്തരം മർത്ത്യർക്കു തമ്മിൽ?
വ്യാമോഹമാർന്നും സുഖത്തിൽ-പര-
ക്ഷേമത്തിൽ വിപ്രിയമാർന്നും
പാമരചിത്തം പുകഞ്ഞു-പൊങ്ങും
ഗർവ്വമായും ദ്വേഷമായും-പിന്നെ
ആയതു മാറുന്നു വർണ്ണം-സ്വയം
സ്വന്തകുടുംബം പിരിക്കും-അതു
ഹന്ത! വർഗ്ഗങ്ങൾ തിരിക്കും-പക
ച്ചന്ത്യമായ് ലോകം മുടിക്കും
തന്നാശ്രിതരെയും ലോക-ത്തെയും
ആരാധിക്കായ്വിൻ അസൂയാ-മഹാ
ചൊല്ലുവൻ ജന്തുവെത്താഴ്ത്തും-ദോഷ
ഈ രാക്ഷസിയെജ്ജയിച്ചാൽ-ഘോര-
പൂജ്യൻ നൃപൻ ബിംബിസാരൻ-തന്റെ
ഭ്രൂണത്തിൽ കൊല്ലാതെകൊന്നു
ചാതുര്യമായ് പലവർണ്ണം-തേടും
നീതിയെയോർത്തും നൃപേന്ദ്ര!
നിഷ്കൃഷ്ടമാമാജ്ഞയാലേ-യങ്ങും
ചെന്നതു ലോകക്ഷേമാർത്ഥം-ചെയ്ക
എന്നല്ലിദ്ധർമ്മാശ്രമത്തിൽ
എന്നുമീ ബാധ കടക്കാ-താക്കു
കെന്നർത്ഥിക്കുന്നു, യൂപത്തിൽ
ആട്ടിൻകിടാവിനെ മീളാൻ ആഞ്ഞു
മോഹം കളഞ്ഞു ജനത്തെ-ത്തമ്മിൽ
സ്നേഹിപ്പാൻ ചൊൽക നരേന്ദ്ര!
സ്നേഹത്തിൽ നിന്നുദിക്കുന്നു-ലോകം
സ്നേഹത്താൽ വൃദ്ധി നേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൽ-സ്വയം
സ്നേഹം താൻ ജീവിതം ശ്രീമൻ-സ്നേഹ-
സ്നേഹം നരകത്തിൻ ദ്വീപിൽ-സ്വർഗ്ഗ-
അമ്മതൻ നെഞ്ഞുഞെരമ്പിൽ-തങ്ങി
അമ്മിഞ്ഞത്തൂവമൃതാക്കും-മൈത്രി
ചൊല്ലിനേനീർഷ്യയല്ലാതെ-മർത്ത്യ-
“കല്പനപോലെ”യെന്നോതി, - സ്ഫുടം
ലോലാശ്രു വീണു പൂർവ്വാംഗം-ആർദ്ര-
ചെമ്പൊൽക്കരാബ്ജങ്ങൾ പൊക്കി-ആശി-
സ്സമ്പിലരുളിയെല്ലാർക്കും,
ഉള്ളിലേക്കാദ്ദിവ്യരൂപം-എഴു-
ഉന്നതശാഖിമേൽനിന്നും-വെയിൽ-
വിൺമേൽ മടങ്ങും കണക്കേ-പൊങ്ങി;
എങ്ങുമൊരുശാന്തി വീശി-ലോകം
മുങ്ങി നിർവ്വാണത്തിൽ താനേ
എത്തിനിന്നൂ ഭാരതത്തി-ലൊരു
Legend